തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ആദ്യ ക്യാബിനറ്റിൽ തന്നെ തീരുമാനിച്ച വി.ഡി.സതീശൻ സർക്കാരിനെ അഭിനന്ദിച്ച് എ.കെ.ആന്റണി. ബാലഗോപാൽ പറയുന്നു ഖജനാവ് പാപ്പരല്ലെന്ന്. എന്നാൽ പൂർണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നും ആന്റണി പറഞ്ഞു.
മന്ത്രിമാരുടെ വകുപ്പ് വിഭജനം നീളുന്നതിനെക്കുറിച്ച് ആശങ്കവേണ്ട. ഒരു വലിയ പ്രതിഭകളുടെ നിരയാണ് ഇത്തവണ സഭയിലെത്തിയിരിക്കുന്നത്. യുഡിഎഫിൽ ഇത്രയധികം വനിതാ എംഎൽഎമാരും, യുവ എംഎംഎമാരും, പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള എംഎൽഎമാരും ഒരുമിച്ച് ഉണ്ടായിട്ടില്ലെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
കമ്യൂണിസ്റ്റ് കോട്ടയായ കോങ്ങാട് മണ്ഡലത്തിൽ തുളസി നേടിയത് അതിശയിപ്പിക്കുന്ന വിജയമാണ്. വലിയ പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന നേതാവാണ് തുളസി. മാറിമാറി വന്ന ഗവൺമെന്റുകൾ ആയിരക്കണക്കിന് കോടി രൂപയാണ് അട്ടപ്പാടിയിൽ ഒഴുക്കിയത്. എന്നാൽ അവിടെ ഇനിയും വികസനമെത്തേണ്ടതുണ്ട്.
അതുകൊണ്ട് അട്ടപ്പാടിയുടെ കാര്യത്തിൽ ഒരു പ്രത്യേക കണ്ണ് വേണമെന്ന് താൻ തുളസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടീം യുഡിഎഫ് മികച്ച മുന്നേറ്റം നടത്തുമെന്നും എ.കെ.ആന്റണി വ്യക്തമാക്കി.